ചണ്ഡീഗഡ്: അഗ്നിപഥ് പദ്ധതിയുടെ മറവിൽ പഞ്ചാബിലും വ്യാപക ആക്രമണങ്ങൾ നടത്തി കലാപകാരികൾ. ലുധിയാന റെയിൽവേ സ്റ്റേഷൻ അടിച്ചു തകർത്തു. തീവണ്ടികൾക്ക് നേരെയും ആക്രമണം ഉണ്ടായി.
പത്ത് അംഗ സംഘമാണ് റെയിൽവേ സ്റ്റേഷൻ ആക്രമിച്ചത്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾക്കയി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലുധിയാന ജോയിന്റ് കമ്മീഷണർ ആർ എസ് ബ്രാർ പറഞ്ഞു. 10 ഓളം പേർ അക്രമി സംഘത്തിൽ ഉണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഗ്നിപഥിനെതിരെ രാജ്യത്ത് നടക്കുന്നത് ആസൂത്രിത ആക്രമണങ്ങൾ ആണെന്നാണ് വിലയിരുത്തൽ. ഇതിന് ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുമുണ്ട്. പദ്ധതി നടപ്പാക്കിയാൽ യുവാക്കളുടെ ഭാവി നശിക്കുമെന്നാണ് കലാപകാരികൾ ഉയർത്തുന്ന വാദം. എന്നാൽ യുവാക്കൾക്ക് ഗുണമേകുന്ന പദ്ധതിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാതെയാണ് എതിർപ്പ് ഉയർത്തുന്നത്.
Comments