ന്യൂഡൽഹി : അഗ്നിപഥ് പ്രതിഷേധത്തിൽ രാജ്യത്താകെ റെയിൽവേയ്ക്ക് ഉണ്ടായത് 2000 കോടിയുടെ നാശ നഷ്ടം.പ്രതിഷേധം 369 സർവീസുകളെയാണ് ബാധിച്ചത്.ഇതിൽ 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ,210 മെയിൽ / എക്സ്പ്രസും ഉൾപ്പെടുന്നു.
ബീഹാറിൽ മാത്രം ഉണ്ടായിരിക്കുന്നത് 700 കോടി രൂപയുടെ നാശനഷ്ടമാണ്.60 ട്രെയിനുകളുടെ കോച്ചുകളാണ് കത്തിച്ചത്. 11 എഞ്ചിനുകൾ കത്തിച്ചു. ഒപ്പം സ്റ്റേഷനിലെ രേഖകളും നശിപ്പിക്കപ്പെട്ടു. മിക്ക ഇടങ്ങളിലും പ്രതിഷേധക്കാർ ടിക്കറ്റ് കൗണ്ടറുകൾ കൊള്ളയടിക്കുകയും ചെയ്തു.
കണക്കുകൾ പ്രകാരം ഒരു റെയിൽവേ കോച്ച് നിർമ്മിക്കാനുള്ള ചെലവ് 80 ലക്ഷം രൂപയാണ്.സ്ലീപ്പർ കോച്ചാണെങ്കിൽ ഒരു യൂണിറ്റിന് 1.25 കോടിയും എസി കോച്ചിന് 3.5 കോടിയും ചെലവാകും.ഒരു ട്രെയിനിന്റെ എഞ്ചിൻ നിർമ്മിക്കാൻ വേണ്ടത് 20 കോടിയോളം രൂപയാണ് .
ഇനി കോച്ചുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 12 കോച്ചുള്ള ട്രെയ്നുകൾക്ക് 40 കോടിയും 24 കോച്ചുള്ള ട്രെയ്നുൾക്ക് 70 കോടിയും ആവശ്യമായി വരും.അതേസമയം പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം കണക്കുകൾ അനുസരിച്ച് 60 കോടിയിലധികം യാത്രക്കാരാണ് ടിക്കറ്റ് റദ്ദാക്കിയത്. ഇത് റെയിൽവേയ്ക്ക് ഉണ്ടാക്കിയത് വൻ നഷ്ടമാണ് .
രാജ്യത്തെ യുവ തലമുറയ്ക്ക് നേട്ടം കൈവരിക്കാൻ സാധിക്കുന്ന അഗ്നിപഥ് പദ്ധതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. നാല് വർഷം രാജ്യത്തെ സേവിക്കാൻ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്ന ശേഷം നിരവധി യുവാക്കളാണ് പ്രതിഷേധവുമായി തെരിവിൽ ഇറങ്ങിയത്. ഇതിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചന ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments