ന്യൂഡൽഹി: സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ പുതിയ വിമാന സർവ്വീസ് കമ്പനി ആകാശയുടെ ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന്റെ ഭാഗമായി ഐസ്ലാന്റിൽ ഇറങ്ങി. ബോയിംഗ് നിർമ്മിച്ച 737 മാക്സ് എട്ട് വിഭാഗത്തിലെ വിമാനമാണ് ആകാശിനായി നിർമ്മിച്ചിരിക്കുന്നത്.
അമേരിക്കയിലെ സിയാറ്റിൽ ബോയിംഗ് വിമാന നിർമ്മാണ ശാലയിൽ നിന്നാണ് ആകാശ പുറത്തിറങ്ങിയത്. ദീർഘദൂരം പറക്കാൻ ശേഷിയില്ലാത്തതിനാലാണ് വിമാനം ഐസ്ലാ ന്റിൽ ഇറങ്ങി ഇന്ധനം നിറയ്ക്കലും പരിശോധനകളും നടത്തുന്നതെന്ന് കമ്പനിയുടെ ഉടമസ്ഥരായ രാകേഷ് ഝുൻഝുൻവാല അറിയിച്ചു.
ഇന്ത്യയിൽ ആഭ്യന്തര സേവനങ്ങൾക്കായാണ് വിമാനം ഉപയോഗിക്കുന്നതെന്നും ജനങ്ങൾക്ക് കൈക്കിണങ്ങുന്ന വിമാനരകൂലിയിൽ സേവനം നൽകുമെന്നുമാണ് ആകാശ അധികൃ തരുടെ അവകാശവാദം.72 വിമാനങ്ങൾക്കാണ് ബോയിംഗുമായി ആകാശ കരാറിൽ ഏർപ്പെട്ടി രിക്കുന്നത്. 2023 മാർച്ച് മാസത്തോടെ 18 എണ്ണം ഇന്ത്യയിലെത്തുമെന്നാണ് ബോയിംഗ് അറിയി ച്ചത്. നാലുവർഷം കൊണ്ട് ബാക്കി 54 വിമാനങ്ങളും ഘട്ടംഘട്ടമായി ആകാശ കമ്പനിയ്ക്ക് കൈമാറുമെന്നും ബോയിംഗ് അറിയിച്ചു.
Comments