ചണ്ഡീഗഢ്: പതിനാറ് വയസുള്ള മുസ്ലീം പെൺകുട്ടിയ്ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 21 വയസുള്ള യുവാവും 16 വയസുള്ള പെൺകുട്ടിയും നൽകിയ ഹർജിയിലാണ് വിധി. കുടുംബാംഗങ്ങളിൽ നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി നൽകിയത്. ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2022 ജൂൺ 8 ന് മുസ്ലീം ആചാര പ്രകാരം വിവാഹിതരായെന്നും ശരിഅത്ത് നിയമപ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കി.
പ്രായപൂർത്തിയായ ഒരു മുസ്ലിം പെൺകുട്ടിക്കും മുസ്ലിം ആൺ കുട്ടിക്കും തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും രക്ഷിതാക്കൾക്ക് ഇടപെടാൻ അവകാശം ഇല്ലെന്നും ദമ്പതികൾ വാദിച്ചു.
Comments