ദമാസ്കസ്: സിറിയയിൽ വൻ ഭീകരാക്രമണം. ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിലെ റാഖ പ്രവിശ്യയിലായിരുന്നു സംഭവം.
സിറിയൻ സൈന്യമാണ് ഭീകരാക്രമണം നടന്നതായുള്ള വിവരം പുറത്തുവിട്ടത്. റാഖയിൽ നിന്നും ഹോമ്സിലേക്ക് പോകുന്നതിനിടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രദേശവാസികളും ബാക്കിയുള്ളവർ സൈനികരുമാണ്. ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭീകരാക്രമണത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments