ന്യൂഡൽഹി: പാകിസ്താൻ അതിർത്തി കടന്നുള്ള തീവ്രവാദം തുടരുന്ന കാലത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. ഒരു വശത്ത് ഭീകരവാദം തുടർന്നു കൊണ്ട് മറുവശത്ത് ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ല. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതാണ് ഇന്ത്യയുടെ നിലപാട്. ഇത് പല തവണ വിശദീകരിച്ചിട്ടുള്ളതാണെന്നും ജയ്ശങ്കർ പറഞ്ഞു.
ക്വാഡ് സഖ്യത്തിൽ ഓരോ രാജ്യങ്ങൾക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉണ്ട്. എന്നാൽ ഭീകരവാദം പോലെയുള്ള വിഷയങ്ങളിൽ പൊതുവായ കാഴ്ചപ്പാട് രൂപീകരിക്കപ്പെടേണ്ടതുണ്ട്. ഇത്തരം കൂട്ടായ്മകളുടെ ലക്ഷ്യം അതാണെന്നും ജയ്ശങ്കർ പറഞ്ഞു.
ജമ്മു കശ്മീരിൽ പാകിസ്താന്റെ ഭാഗത്ത് നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രിയുടെ പ്രതികരണം. പാകിസ്താനുമായി അടുക്കാൻ ശ്രമിക്കുന്ന അമേരിക്കയും ഇന്ത്യയുടെ നിലപാട് സശ്രദ്ധം വീക്ഷിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments