ബംഗളൂരൂ : റൂട്ട്കനാൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമായെന്ന ആരോപണവുമായി കന്നഡ നടി സ്വാതി സതീഷ്. തെറ്റായ മരുന്നുകളും നിർദ്ദേശങ്ങളും ഡോക്ടർ നൽകിയെന്നാണ് നടിയുടെ ആരോപണം.തനിക്ക് അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നും നടി ആരോപിച്ചു.
മുഖത്തിന്റെ വലത് ഭാഗം നീര് വന്ന് വീർത്ത അവസ്ഥയിലാണ് താരം .ഇതോടെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരിക്കുകയാണ് നടി.നീര് വന്നത് സാധാരണമാണെന്നും മണിക്കൂറുകൾക്കകം മാറും എന്നുമാണ് സംഭവത്തിൽ ഡോക്ടർമാർ മറുപടി നൽകിയത്.
എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും നീര് മാറിയില്ല.നടി ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്.എഫ്ഐആർ , 6 ടു 6 തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ശ്രദ്ധിക്കപ്പെട്ട താരം സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാൽ ചികിത്സയ്ക്ക് വിധേയമായത്.
പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു.ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിനായി ഫാറ്റ് ഫ്രീ ശസ്ത്ര ക്രിയക്കാണ് താരം വിധേയമായത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ ചേതനയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
Comments