മോസ്കോ: റഷ്യയിൽ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതി റെക്കോഡ് തലത്തിലേക്ക് കുതിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 55 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 8.42 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലാണ് ചൈന മെയ് മാസം വരെ ഇറക്കുമതി ചെയ്തത്.
നിലവിൽ ചൈന, റഷ്യയെയാണ് എണ്ണ ഇറക്കുമതിയ്ക്കായി സൗദി അറേബ്യയേക്കാൾ കൂടുതൽ ആശ്രയിക്കുന്നത്. എണ്ണയ്ക്ക് പുറമെ റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 54 ശതമാനമാണ് വർദ്ധനവ്.
റഷ്യയിൽ നിന്ന് ഏഷ്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയിലധികവും ചൈനയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എണ്ണ ഇക്കുമതി വരും നാളുകളിൽ വർദ്ധിപ്പിക്കാൻ തന്നെയാണ് ചൈനയുടെ തീരുമാനം.
യുക്രൈയ്ൻ അധിനിവേശത്തിന് പിന്നാലെ പല പാശ്ചാത്യരാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ ചൈന തീരുമാനിച്ചത്.
Comments