കൊച്ചി: കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറും, ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനുമാണ് പിടിയിലായത്.
ആലുവ,കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. തുടർന്നാണ് നാട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട കന്നുകാലിയെ കണ്ടെത്തുകയും ,രാത്രി മകനൊപ്പം എത്തി കന്നുകാലികളെ മോഷ്ടിക്കുന്നതുമാണ് ഇയാളുടെ മോഷണരീതി. മേഷ്ടിച്ച കന്നുകാലികളെ നേരം പുലരുന്നതിന് മുൻപ് തന്നെ അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും.
സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. പെരുന്നാളിന് മുമ്പ് പത്ത് കാലികളെ കൂടി മോഷ്ടിക്കാൻ പ്രതി ലക്ഷ്യമിട്ടിരുന്നതായി പോലീസുകാർ വ്യക്തമാക്കി.
Comments