ബെംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനെ തുടർന്ന് 5 വിദ്യാർത്ഥിനികൾ കോളേജിൽ നിന്ന് ടിസി വാങ്ങി. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി വിധി ചൂണ്ടിക്കാട്ടി ഇത് അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനികൾ ടിസി വാങ്ങി പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
വിദ്യാർത്ഥിനികൾ ടിസിയ്ക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസുയ റായ് സ്ഥിരീകരിച്ചു. മറ്റ് രേഖകൾ കൂടി ലഭ്യമാകുന്ന മുറയ്ക്ക് വിദ്യാർത്ഥിനികൾക്ക് ടിസി നൽകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ വിദ്യാർത്ഥിനികൾ ടിസിയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ക്ലാസിലിരിക്കില്ലെന്ന ധിക്കാരപരമായ തീരുമാനമെടുത്ത വിദ്യാർത്ഥിനികൾക്ക് നേരെ കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു.
Comments