ഇന്ത്യയിൽ നുറ്റാണ്ടുകൾക്ക് മുമ്പ് യോഗ നിലനിന്നിരുന്നു എന്നതിന് കൂടുതൽ തെളിവുകളുമായി പുരാവസ്തു ഗവേഷകർ. ഹാരപ്പ, മോഹൻജൊദാരോ കാലഘട്ടങ്ങളിൽ തന്നെ യോഗ ഉണ്ടായിരുന്നുവെന്നതിന് നിരവധി തെളിവുകൾ പുരാവസ്തു ശേഖരത്തിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ചരിത്രകാരനായ ഭഗവാൻ സിംഗ് വ്യക്തമാക്കുന്നു. നിരവധി കൊത്തുപണികളും , രേഖാ ചിത്രങ്ങളും ഒക്കെ ഇതിന്റെ തെളിവുകളായി പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ യോഗ മുറകൾക്ക് സമാനമായ രീതിയിലുള്ള അടയാളങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയ ഗവേഷകനാണ് ഭഗവൻ സിംഗ്.ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി കണ്ടെത്തലുകൾക്ക് പുരാവസ്തു വകുപ്പിനും ഇദ്ദേഹം വഴികാട്ടി ആയിട്ടുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും യോഗയുടെ അടിസ്ഥാന രീതിയിൽ മാറ്റം ഉണ്ടായിട്ടില്ലെന്നതാണ് ഏറെ അതിശയിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പശുപതി നാഥ് വിഗ്രഹം കണ്ടെടുത്തതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ് .യോഗ മുദ്രയിലുള്ള വിഗ്രഹമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.ഇത് കൂടാതെ ഹാരപ്പകാലത്തേതെന്ന് കരുതുന്ന ദേവി വിഗ്രഹങ്ങളിലും യോഗാ മുറകളോടുള്ള സാമ്യം ദൃശ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാഷാപരവും ,സാംസ്കാരിക വൈധഗ്ത്യവും ഹാരപ്പ, മോഹൻജൊദാരോ കാലഘട്ടങ്ങളിൽ വ്യാപിച്ച് കിടന്നിരുന്നു. കാബൂൾ മുതൽ കന്യാകുമാരി വരെയാണ് സംസ്കാരം വ്യാപിച്ചിരുന്നത്.ഇസ്ലാമിക അധിനിവേശത്തിന് മുമ്പ് ബലൂചിസ്ഥാൻ മുതൽ ഇന്തോനേഷ്യ വരെയും ഇത് പടർന്നിരുന്നു.
ഈ കാലഘട്ടത്തിൽ നിന്ന് ദേവതകളുടെ വിഗ്രഹങ്ങളും കണ്ടുകിട്ടിയിരുന്നു.വിവിധ രീതിയിലുള്ള യോഗ മുദ്രയിലുള്ള വിഗ്രഹങ്ങളായിരുന്നു ഇവ. യോഗയുമായി ബന്ധപ്പെട്ട തെളിവുകൾ ഇവിടെ നിന്ന് കണ്ടെത്തിയതും ,രേഖപ്പെടുത്തിയതും ജോൺ മാർഷൽ എന്ന ഗവേഷകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments