കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നും കോടതി നിർദ്ദേശം നൽകി.
ശമ്പളം നൽകുന്നത് സംബന്ധിച്ച് ഭരണം നടത്തുന്നവർ നടപടി സ്വീകരിച്ചേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആർടിസിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലഭിക്കുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുകയാണ്. കെഎസ്ആർടിസിയിൽ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി നിർദ്ദേശിച്ചു.8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
ശമ്പളം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുന്നുണ്ടെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി.
Comments