ന്യൂഡൽഹി: അഗ്നിപഥിന്റെ സവിശേഷ സാധ്യതകൾ മനസിലായതോടെ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. ആസൂത്രിതമായി ചിലർ പദ്ധതിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയെങ്കിലും അഗ്നിപഥിന്റെ അനന്തസാധ്യതകൾ മനസിലാക്കിയ യുവാക്കൾ അഗ്നിപഥ് റിക്രൂട്ട്മെന്റിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു.
അഗ്നിപഥിനെതിരെയുള്ള വാർത്തകളെല്ലാം പ്രതിപക്ഷത്തിന്റെയും രാജ്യവിരുദ്ധ ശക്തികളുടെയും കഥകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ റിക്രൂട്ട്മെന്റിനായി തയ്യാറെടുക്കുന്ന വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് പരിശീലന ഗൗണ്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
തങ്ങളെ ചിലർ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സൈനികനാവാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധത്തിനായി കൂടെ കൂട്ടിയെന്ന് യുവാക്കൾ പറയുന്നു. സമാധാനപരമായുള്ള പ്രതിഷേധമെന്ന വ്യാജേന കൂടെ കൂട്ടിയാണ് പ്രതിഷേധപ്രകടനങ്ങളുടെ ആസൂത്രകർ തെരുവിൽ ആക്രമണം അഴിച്ച് വിട്ടതെന്ന് യുവാക്കൾ വ്യക്തമാക്കി.
Comments