മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിതനായതിനാൽ അദ്ദേഹത്തെ നേരിട്ട് കണ്ട് ചർച്ച നടത്തില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വ്യക്തമാക്കി. ഇന്ന് വിളിച്ച് ചേർത്ത മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് ഉദ്ധവ് താക്കറെ പങ്കെടുത്തത്. ഗവർണർ ഭഗത് സിംഗ് കോഷിയാരിയും കൊറോണ ബാധിച്ച് ചികിത്സയിലാണ്. എംഎൽമാരോട് വൈകീട്ട് 5 മണിയോടെ ഹാജരാകണമെന്ന് ഉദ്ധവ് അന്ത്യശാസന നൽകിയിട്ടുണ്ട്.
അതേസമയം നിയമസഭ പിരിച്ചുവിടാൻ ഉദ്ദവ് മന്ത്രിസഭ ശുപാർശ ചെയ്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സർക്കാറിന്റെ ഭാവിയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ബലാസാഹേബ് തൊറാട്ട് പ്രതികരിച്ചിരുന്നില്ല.
ശിവസേനയുടെ 33 എംഎൽഎമാരും ഏഴ് സ്വതന്ത്രരുമടക്കം 40 മഹാരാഷ്ട്ര എംഎൽഎമാർ ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ എക്നാഥ് ഷിൻഡയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർക്കപ്പെട്ടുവെന്നും നഷ്ടമായ ഹിന്ദുത്വ പ്രതിച്ഛായ വീണ്ടെടുക്കാൻ ബിജെപിയുമായി കൈകോർക്കണമെന്നുമാണ് ഷിൻഡെ പറഞ്ഞത്
Comments