തിരുവനന്തപുരം; ടാങ്കർ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീനൊടുക്കിയ നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവരാജിന്റെ ആത്മഹത്യക്കുറിപ്പ് ലഭിച്ചു. ഫേസ്ബുക്ക് പോസ്റ്റിലേതിന് സമാനമായ കാര്യങ്ങളാണ് പ്രകാശ് രാജിന്റെ ആത്മഹത്യ കുറിപ്പിലും ഉള്ളത്.
തന്റെയും തന്റെ മകന്റെയും മരണത്തിന് പിന്നിൽ ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്.അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ എന്ന് മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് പ്രകാശ് ദേവരാജിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്.
തന്നെയും മക്കളെയും ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
ഇന്നലെ രാത്രിയാണ് ആറ്റിങ്ങലിനടുത്ത് ദേശീയപാതയിൽ മാമത്ത് വെച്ച് നെടുമങ്ങാട് നെല്ലമ്പക്കോണം സ്വദേശി പ്രകാശ് ദേവരാജ്, 12 വയസ്സുകാരനായ മകൻ ശിവദേവ് എന്നിവർ മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയിലേക്ക് ആൾട്ടോ കാർ ഇടിച്ച് കയറ്റുകയായിരുന്നു.
Comments