ഇടുക്കി : ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച് ഒളിവിൽ പോയ പ്രതി പോലീസ് പിടിയിൽ.ചാറ്റിംഗിലൂടെയാണ് യൂട്യൂബറായ പ്രതിയെ പോലീസ് പിടികൂടിയത്.വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബാണ് പിടിയിലായത്.
കേസിനാസ്പദമായ സംഭവം നടന്നത് ആറ് വർഷം മുമ്പാണ് . വർഷങ്ങൾക്ക് മുമ്പ് കേസുകളിൽ പ്രതിയായവരുടെ പട്ടികയിൽ നിന്നാണ് ഇയാളുടെ പേര് പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.സ്വന്തമായി യൂട്യൂബ് ചാനൽ നടത്തി വരികയായിരുന്നു പ്രതി. തൊടുപുഴ എന്ന പേരിൽ നടത്തിയ ചാനലിലുണ്ടായിരുന്നത് മീൻ പിടുത്ത വീഡിയോകളാണ് .
ഈ വീഡിയോകൾ ഉപയോഗിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. എറണാകുളം , മുനമ്പം, ഗോശ്രീ പാലങ്ങൾ, ബോൾഗാട്ടി എന്നി സ്ഥലങ്ങളെ പറ്റി വീഡിയോയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോ എടുക്കാൻ സഹായിച്ച ആളെ കണ്ടെത്തി. ഇയാളിൽ നിന്നും പ്രതിയുടെ ഫോൺ നമ്പർ പോലീസ് വാങ്ങി.
ശേഷം മീൻപിടുത്തം ഷൂട്ട് ചെയ്യാൻ താൽപര്യം ഉള്ള സ്ത്രീയെന്ന വ്യാജേന പ്രതിയുമായി ചാറ്റിംഗ് നടത്തി.ഷൂട്ട് ചെയ്യാൻ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ അജേഷിനെ പോലീസ് പിടികൂടുകയായിരുന്നു. തൊടുപുഴ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments