റംഗൂൺ: മുൻ പ്രധാനമന്ത്രി ആംഗ് സാൻ സൂ കിയെ പുറം ലോകം കാണിക്കാതിരിക്കാൻ തന്ത്രങ്ങളുമായി മ്യാൻമർ സൈനിക ഭരണകൂടം. രഹസ്യജയിലിൽ പാർപ്പിച്ചിരിക്കുന്ന സൂകിയുടെ വിചാരണയും ജയിലിനുള്ളിൽ മതിയെന്നാണ് തീരുമാനം. വിചാരണയുമായി ബന്ധപ്പെട്ട് പുറത്തെ കോടതിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും തലസ്ഥാനമായ നായ്പിത്വേ യിലെ ജയിൽ കോടതിയിൽ മതിയെന്നുമാണ് സൈനിക തീരൂമാനം.
മുൻ ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും തടവിലാക്കിയാണ് സൈനിക ഭരണകൂടം 2021ൽ ഭരണം പിടിച്ചത്. വിവിധ വകുപ്പുകളിലായി 150 വർഷം ജയിലിൽ കിടക്കേണ്ട കുറ്റമാണ് സൂകിയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. നിലവിൽ ഏത് ജയിലിലാണ് സൂ കിയെ പാർപ്പിച്ചിരിക്കുന്നതെന്ന വിവരവും സൈനിക ഭരണകൂടം രഹസ്യമാക്കി വച്ചിരിക്കുകയാണ്. 1962 മുതൽ 2011 വരെ നീണ്ട സൈനിക ഭരണകൂടത്തിനെതിരെ പോരാടിയ സൂ കി 2011ൽ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സർക്കാർ രൂപീകരിച്ച് രണ്ടാം വട്ടവും അധികാര ത്തിലേറാൻ ശ്രമിച്ചതാണ് സൈന്യം തകർത്തത്.
വിദേശ ഭരണകൂടങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും കൊറോണ നിയന്ത്രണം തെറ്റിക്കാൻ അണികളെ പ്രേരിപ്പിച്ചുവെന്ന കുറ്റം ചാർത്തിയാണ് 77 കാരിയും നൊബേൽ പുരസ്കാര ജേതാവുമായ സൂകിയെ ജയിലിൽ അടച്ചത്.
ആംഗ് സാൻ സൂ കിയെ കൊറോണ നിയന്ത്രണം തെറ്റിച്ചെന്ന പേരിലാണ് ജയിലിൽ അടച്ചത്. രാജ്യത്തിനെതിരെ വിദേശശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന പേരിലാണ് സൈനിക ഭരണകൂടം അട്ടിമറി നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭൂരിപക്ഷം നേടിയ സൂ കി ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തലേന്ന് എല്ലാ നേതാക്കളേയും വീട്ടുതടങ്കലിലാക്കിയാണ് സൈനിക മേധാവി മിൻ ഓംഗ് ഹ്ലായിംഗ് അധികാരം പിടിച്ചത്.
Comments