മുംബൈ: മഹാരാഷ്‌ട്രയിലെ മലക്കംമറിച്ചിലുകളും ധീരമായ തീരുമാനങ്ങളും അരങ്ങേ റുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലുമറിയാതെ കോൺഗ്രസ്സ് നേതാക്കൾ. ഇതിനിടെ ശിവസേനയുടെ നേതൃത്വത്തിലെ സഖ്യത്തിന് ഭരണം നഷ്ടമായാൽ പ്രതിപക്ഷത്തിരിക്കാൻ മടിയില്ലെന്ന പ്രസ്താവനയുമായി എൻസിപി നേതാവ് ജയന്ത് പാട്ടീൽ രംഗത്തെത്തി.
37 എംഎൽഎമാരുമായി ഏകനാഥ് ഷിൻഡേ ഔദ്യോഗിക ശിവസേന തങ്ങളാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. 13 പേർ മാത്രമുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോ ഗിക വസതി ഒഴിഞ്ഞുകൊണ്ട് നടത്തിയ പിൻവാങ്ങൽ മഹാ അഘാഡി സഖ്യത്തിന്റെ നിലനിൽപ്പ് ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.
ഇത്രയും സംഭവങ്ങൾ നടക്കുമ്പോഴും വിഷയത്തിൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പ്രസ്താവനകളിതുവരെ പുറത്തുവന്നിട്ടില്ല. അതേ സമയം മുംബൈ രാഷ്‌ട്രീയത്തിന്റെ എല്ലാ മലക്കംമറിച്ചിലും കണ്ടിട്ടുള്ള ശരദ്പവാർ പാർട്ടി യോഗം വിളിച്ചുകൂട്ടിയ ശേഷമാണ് പ്രസ്താവന നടത്തിയത്. എൻസിപി മുംബൈ ഘടകം നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ സ്ഥാനത്തി രിക്കാൻ മടിയില്ലെന്ന പ്രസ്താവന നടത്തിയത്.
ശിവസേനയിൽ സംഭവിക്കുന്നത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. ഭരണം പോകാതിരിക്കാൻ മഹാ വികാസ് അഘാഡി സഖ്യത്തെ ശിവസേന എംഎൽഎമാർ പിന്തുണയ്‌ക്കുമെന്നാണ് വിശ്വാസമെന്നും യോഗത്തിൽ ശരദ് പവാർ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ്.
Comments