ഗുവാഹത്തി: ഇന്തോ-ബംഗ്ലാ അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികൾ പിടിയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 ബംഗ്ലാദേശികൾ ആണ് പിടിയിലായത്. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നാണ് ഇവരെ പിടൂകുടിയത്.
ഇന്നലെയും ഇന്നുമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അതിർത്തി വഴി നുഴഞ്ഞു കയറിയ ബംഗ്ലാദേശികൾ ജില്ലയിൽ എത്തിയതായി പോലീസിന് രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയിരുന്നു. . ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വ്യാപക പരിശോധന നടത്തിയത്. മഹാരാഷ്‌ട്രയിൽ നിന്നുമാണ് ഇവർ എത്തിയത് എന്ന് പോലീസ് പറഞ്ഞു. അസമിൽ നിന്നും ത്രിപുര വഴി ബംഗ്ലാദേശിലേക്ക് തിരികെ പോകാൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനിടെയാണ് ഇവർ പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി.
കരിംഗഞ്ചിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പരിശോധന. പിടിയിലായവരിൽ ഒൻപത് സ്ത്രീകളും, ഒൻപത് പുരുഷന്മാരുമുണ്ട്. ബാക്കിയുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് വിസയോ മറ്റ് രേഖകളോ ഇല്ലാതെയാണ് രാജ്യത്ത് എത്തിയതെന്ന് പോലീസിന് വ്യക്തമായത്.
Comments