നമ്പർ പ്ലേറ്റ് അഴിച്ചുവെച്ചും അതിന്റെ മുകളിൽ തുണി കെട്ടിയുമൊക്കെ നിരത്തിലൂടെ ബൈക്കുകളിൽ പായുന്നവർ ഏറെയാണ്. എന്നാൽ കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറിൽനിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോൾ നമ്പർ പ്ലേറ്റിൽ കുറിച്ചുവെച്ചത് കണ്ട് പോലീസ് പോലും ആശ്ചര്യപ്പെട്ടു. പാറപ്പള്ളിയിലെ ജെ.പി.ജാബിർ (21) ആണ് പോലീസ് പിടിയിലായത്.
റോഡിലൂടെ അതിവേഗത്തിൽ പോയ ബൈക്ക് ആരുടേതാണെന്ന് കണ്ടെത്താൻ നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്. നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് ”ലോഡിംഗ്” എന്നാണ് ഇയാൾ എഴുതിവെച്ചിരുന്നത്. ഇത്തരത്തിൽ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ബൈക്കുകൾ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ വരുമെന്ന് ഹൊസ്ദുർഗ് പോലീസ് പറഞ്ഞു.
സംഭവത്തിൽ ജാബറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആർസിയെന്ന് പോലീസ് പറഞ്ഞു. ആർസിയും ലൈസൻസും സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments