ന്യൂഡൽഹി: നരേന്ദ്രമോദിയോളം ദുരന്തങ്ങളുടെ തീവ്രത സ്വന്തം വേദനയായിക്കാണുന്ന ഒരു നേതാവില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നരേന്ദ്രമോദി ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാറില്ലെന്നും ഗുജറാത്തിൽ അക്രമികൾ അഴിഞ്ഞാടിയപ്പോൾ അദ്ദേഹം അനുഭവിച്ച വേദന താൻ നേരിട്ട് കണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. 19 വർഷത്തോളം നീതി ലഭിക്കാത്ത മനസ്സുമായിട്ടാണ് നരേന്ദ്രമോദി നടന്നതെന്നും ഉള്ളുകൊണ്ട് നീറുകയായി രുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഗോദ്രയിൽ 60 പേരെ തീവണ്ടിയിൽ ചുട്ടുകൊന്ന സംഭവങ്ങളിലെ ഭീകരതയും അമിത് ഷാ വിവരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് സംഭവങ്ങളിൽ കുറ്റവിമുക്തമാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് വികാരാധീനനായി അമിത് ഷാ പ്രതികരിച്ചത്. പരമശിവൻ കാളകൂട വിഷം കഴിച്ചപോലെ ഒരു വാക്കുപോലും പറയാതെ.ാണ് നരേന്ദ്രമോദി ഇത്രയും നാൾ ജീവിതം തള്ളിനീക്കിത്. എന്നാൽ നീതിയും സത്യവും എന്നും ജയിക്കുമെന്നതിന് തെളിവാണ് സുപ്രീംകോടതി വിധിയെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്രമോദിക്കും 60 ഉദ്യോഗസ്ഥർക്കുമെതിരായ കേസ്സാണ് സുപ്രീം കോടതി തള്ളിയത്. 2002ലെ അക്രമങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച രീതിയിലാണ് പ്രശ്നങ്ങളെ നിയന്ത്രിക്കാനും എല്ലാ കക്ഷികളേയും വിശ്വാസത്തിലെടുത്ത് പരമാവധി പരിശ്രമിച്ചതിനും താൻ സാക്ഷിയാണെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിൽ ബിജെപി ഭരിക്കുമ്പോൾ നടന്ന സംഭവത്തെ വളരെ ആസൂത്രിതമായി നരേന്ദ്ര മോദിക്ക് നേരെ വഴിതിരിച്ചുവിടാൻ എല്ലാവർക്കുമായി. അപ്പോഴത്തെ അവസ്ഥ കുതന്ത്രങ്ങൾ മെനയൽ എളുപ്പമാക്കിയെന്നും അമിത് ഷാ പറഞ്ഞു. ഇന്നത്തെ പ്രതിപക്ഷ നേതാക്കളെ പ്പോലെ അന്വേഷണ ഏജൻസികൾ വിളിപ്പിക്കുമ്പോൾ പകയ്ക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദിയെന്നും അമിത് ഷാ പറഞ്ഞു.
Comments