ചെന്നൈ : പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരൻ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴ് കാരിയായ പെൺകുട്ടിയെ കഴിഞ്ഞ നാല് വർഷമായി ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. പള്ളിയിലെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇരയായ പെൺകുട്ടി .
2018ൽ പെരിയാർ നഗർ വില്ലിവാക്കത്തെ ഒരു പള്ളിയിൽ വച്ചാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ ഭക്ഷണവും പുതുവസ്ത്രവും നൽകി കുട്ടിയെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പാസ്റ്റർക്കെതിരെ പെൺകുട്ടി സഭയിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ഗുമ്മിഡിപൂണ്ടിയിലെ മറ്റൊരു പള്ളിയിലേക്ക് മാറ്റി. എന്നാൽ അതിന് ശേഷവും ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ പെൺകുട്ടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളും പോൺ വീഡിയോ ക്ലിപ്പുകളും പ്രതി അയച്ചിരുന്നു.
സംഭവത്തിൽ ലഭിച്ച പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments