തൃശ്ശൂര്‍: കാപ്പ നിയമം ലംഘിച്ചതിന് ഗുണ്ടാ നേതാവ് പല്ലൻ ഷൈജുവിനെ പോലീസ് പിടികൂടി. നിയമം ലംഘിച്ച് തൃശ്ശൂർ ജില്ലയിൽ കടന്നതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയപാതയിലെ നെല്ലായിൽ വെച്ചാണ് ഷൈജുവിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും തുടർന്ന് ഒളിച്ച് കഴിയുകയും ചെയ്ത് പല്ലൻ ഷൈജുവിനെ കഴിഞ്ഞ ഫെബ്രുവരിയിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് അന്ന് ഷൈജു അറസ്റ്റിലായത്. തുടർന്ന് ജാമ്യം ലഭിക്കുകയായിരുന്നു.
ഒട്ടേറെ കൊലപാതക, കവർച്ച കേസിലെ പ്രതിയാണ് പല്ലൻ ഷൈജു. ഇയാൾ കോടാലി ശ്രീധരന്റെ കൂട്ടാളി കൂടിയാണ്. ജനുവരിയിലാണ് പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പല്ലൻ ഷൈജു സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്.
ഞായറാഴ്ച ഷൈജു വീട്ടില്‍ വന്നിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീണ്ടും പല്ലൻ ഷൈജു പോലീസ് പിടിയിലായത്. കീലോ മീറ്ററുകളോളം ഓടിച്ചിട്ട് ഇയാളെ പിടികൂടുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോങ്ഗ്രെ, ചാലക്കുടി ഡിവൈഎസ്പി സി ആര് സന്തോഷ് എന്നിവരുടെ നിര്‍ദേശപ്രകാരം പല്ലൻ ഷൈജു ജില്ലയില്‍ പ്രവേശിച്ചാല്‍ പിടികൂടുന്നതിനു പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
Comments