കാസർകോട്: ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പരാതി. കാസർകോട് മുഗുവിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഗൾഫിൽ നിന്നെത്തിയ അബൂബക്കർ സിദ്ദീഖാണ് (32) ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
സിദ്ദീഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. രണ്ട് പേർ ചേർന്ന് ഉച്ചയ്ക്കായിരുന്നു സിദ്ദീഖിനെ കൊണ്ടുപോയത്. മൃതദേഹത്തിൽ പരിക്കുകളും കാൽപാദത്തിനടിയിൽ നീലിച്ച പാടുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു.
സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് സിദ്ദീഖിന്റെ സഹോദരൻ ഉൾപ്പെടെ രണ്ട് ബന്ധുക്കളെ ഇത്തരത്തിൽ പിടിച്ചുകൊണ്ടു പോയിരുന്നതായും ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ദീഖ് നാട്ടിലെത്തിയതെന്നുമാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments