കാസർകോട് : പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പോലീസ്.കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് പൈവളിഗയിലെ സംഘം. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ പോലീസ് തിരിച്ചറിഞ്ഞു.ഗൾഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചത്.
കുമ്പള,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ ഉപേക്ഷിച്ചു.സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം കഴിഞ്ഞദിവസം തട്ടികൊണ്ട് പോയിരുന്നു. ഇവരെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിച്ചു. തുടർന്ന് ഇയാളെ തട്ടികൊണ്ട് പോവുകയായിരുന്നു. ശേഷം സിദ്ദിഖിനെ കഴിഞ്ഞദിവസം രാത്രിയോടെ ബിന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കടന്നു കളഞ്ഞു.
സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമികൾ ആശുപത്രിയിൽ ഉപേക്ഷിച്ചു.ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്.
പരിശോധനയിൽ സിദ്ദിഖിന്റെ കാലിനടിയിൽ മാത്രമാണ് പരിക്കുള്ളതെന്ന് കണ്ടെത്തി. വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ജില്ലാ പോലീസ് മേധാവി ,ഡിവൈ എസ് പി മുതലായവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തിരുന്നു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.
Comments