ഹരിപ്പാട് : അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജയോട് സർക്കാർ നീതികേട് കാണിച്ചുവെന്ന് ആരോപണം. തമ്പുരാന്റെ മരണാനന്തര കർമ്മങ്ങൾക്ക് പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകാത്തത് തെറ്റായി പോയെന്നും അദ്ദേഹത്തോട് കാണിച്ച മര്യാദകേടാണെന്നും ശബരിമല അയ്യപ്പസമാജം സംസ്ഥാനകമ്മറ്റി പറഞ്ഞു. ശബരിമല അയ്യപ്പസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് സർക്കാർ നിഷേധത്തിനെതിരെ രംഗത്ത് വന്നു.
നാടുനീങ്ങിയ പന്തളത്ത് വലിയതമ്പുരാന് സർക്കാർ അദരവ് നൽകേണ്ടതുണ്ട്. എന്നാൽ യാതൊരു ആദരവും അദ്ദേഹത്തിന് നൽകിയില്ല. എല്ലാ ബഹുമാന്യ വ്യക്തികൾക്കും സർക്കാർ ഭാഗത്ത് നിന്നും ലഭിക്കുന്ന ആദരവാണ് പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. എന്നാൽ വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജയുടെ മരണാനന്തര ചടങ്ങുകൾക്ക് ഈ ആദരവ് നിഷേധിച്ച സർക്കാർ ഹൈന്ദവസമൂഹത്തെയും തമ്പുരാനെയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ശബരിമല അയ്യപ്പസമാജം പറഞ്ഞു.
Comments