ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമനലിൽ സ്കാനർ ഘടിപ്പിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിയാൽ). വൈദ്യുതകാന്തിക വികരണങ്ങളുടെ സഹായത്തിൽ പ്രവർത്തിക്കുന്ന സ്കാനർ ബാഹ്യ സ്പർശനമില്ലാതെ ശരീരം മുഴുവൻ സ്കാൻ ചെയ്യാൻ ഇവയ്ക്കാകും.യാത്രക്കാരുടെ ആരോഗ്യനിലയറിയാനും സ്കാനറിന് കഴിയും.
മെറ്റൽ ഡിറ്റക്ടറുകളെ അപേക്ഷിച്ച് ഫുൾ ബോഡി സ്കാനറുകൾ ലോഹ ഇതര വസ്തുക്കളും വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കുന്ന വസ്തുക്കളും തിരിച്ചറിയും. സുരക്ഷ പരിശോധന ഭാഗത്താണ് സ്കാനർ സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർ ഇതുവഴി കടന്നു പോകണം. പരിശോധനയുടെ ഫലങ്ങൾക്ക് 45 മുതൽ 60 ദിവസം വരെ സൂക്ഷിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സെൻഡ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിയാൽ,യാത്രക്കാർ തുടങ്ങിയവരോട് അഭിപ്രായങ്ങൾ തേടുമെന്നും അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരന്തരം പ്രയത്നിക്കുന്നുണ്ടെന്ന് ഡിയാൽ സിഇഒ അറിയിച്ചു. ഫുൾ ബോഡി സ്കാനറുകളിലൂടെ കടന്ന് പോകാൻ കഴിയാത്ത പ്രത്യേക വിഭാഗക്കാർക്കായി ഡോർ-ഫ്രയിം മെറ്റൽ സ്കാനറുകളും ഉണ്ടാകുമെന്ന് അറിയിച്ചു. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
Comments