അമരാവതി : മാവോയിസ്റ്റ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അല്ലൂരി സീതാരാമ രാജു ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ സംഘത്തിലെ 60 അംഗങ്ങളും കീഴടങ്ങി.
ഇയാളുടെ പക്കൽ നിന്ന് 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. കൂടാതെ, 5 കിലോ കുഴിബോംബ്, അഞ്ച് ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, 9 എംഎം പിസ്റ്റൾ, വെടിമരുന്ന് എന്നിവയും പിടിച്ചെടുത്തു. ഇയാൾ മുമ്പ് വനത്തല രാമകൃഷ്ണ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2017 ൽ ടിഡിപി യുടെ എംഎൽഎ കിദാരി സർവേശ്വര റാവു, മുൻ എംഎൽഎ സിവേരി സോമ എന്നിവരുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.
14 കൊലപാതകം, 13 വെടിവെപ്പുകൾ, കുഴിബോംബ് സ്ഫോടനം, തീവെപ്പ് എന്നിവയിൽ ഉൾപ്പെടെ 124 കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.സായുധസംഘത്തിലെ 27 അംഗങ്ങളും കീഴടങ്ങിയതായും പോലീസ് അറിയിച്ചു. അംഗങ്ങളിൽ ഒരാളായ ശ്രീകാന്ത് 95 കേസുകളിലെ പ്രതിയാണ് .കീഴടങ്ങിയ അംഗങ്ങളിൽ പലരുടെയും തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണെന്നും പോലീസ് വ്യക്തമാക്കി.
Comments