മലപ്പുറം : മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോന്റെ സംസ്കാരം നടന്നു. രാവിലെ മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മകൾ നീത ശ്രീധരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
അന്തിമോപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലെ നിരവധി പേരാണ് എത്തിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ടി ശിവദാസമേനോന്റെ അന്ത്യം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.രണ്ട് നായനാർ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. എക്സൈസ്, വൈദ്യുതി മന്ത്രി , ധനമന്ത്രി എന്നീ മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്.മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിൽ എത്തി. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84 ലും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.
Comments