ഭുവനേശ്വർ: ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ഇന്ന് മറ്റൊരു പൊൻതൂവൽ ചാർത്തപ്പെടും. വാണിജ്യമേഖലയിലെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം.
സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി53ന്റെ സഹായത്താൽ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ വാണിജ്യവിക്ഷേപണ കമ്പനിയായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡാണ് സിംഗപ്പൂരിനായി വിക്ഷേപണ ദൗത്യം ഏറ്റെടുത്തത്.
ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് പിഎസ്എൽവി കുതിച്ചുയരുക. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ നിന്ന് രണ്ടാഴ്ച മുന്നേ ഇന്ത്യ വാണിജ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു.
പിഎസ്എൽവിയുടെ 55-ാം ദൗത്യമാണ് ഇന്ന് നടക്കുന്നത്. സിംഗപ്പൂരിനായി ദക്ഷിണ കൊറിയയുടെ സാറ്ററെക് ഇനീഷ്യേറ്റീവ് നിർമ്മിച്ച രണ്ട് ഉപഗ്രഹങ്ങളും സിംഗപ്പൂരിലെ നാൻയാംഗ് സാങ്കേതിക സർവ്വകലാശാല വികസിപ്പിച്ച ഉപഗ്രഹവുമാണ് പിഎസ്എൽവി ഇന്ന് ബഹിരാകാശത്ത് എത്തിക്കുക.
Comments