അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ച കുട്ടിയെ രക്ഷപ്പെടുത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ച് ബി.എസ്.എഫ് ഉദ്യോഗസ്ഥർ. പഞ്ചാബിലെ ഫിറോസ്പൂരില്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഇരുട്ടോടെ അതിര്‍ത്തിയില്‍ പെട്രോളിങ്ങിനിനെത്തിയ ഉദ്യോഗസ്ഥരാണ് തനിയെ നിന്നു കരയുന്ന കുട്ടിയെ കണ്ടത്.
എങ്ങനെ അതിർത്തി കടന്നുവെന്നോ എവിടെയാണ് വീടെന്നോ പറയുവാൻ അറിയാതെ കുട്ടി കുഴഞ്ഞു. പിന്നാലെ അച്ഛനെ വിളിച്ച് കരയുകയായിരുന്നു. ഭയന്ന് വിറച്ച കുട്ടിയെ നെഞ്ചോട് ചേർത്ത് സൈനികർ ആശ്വസിപ്പിച്ചു. പിന്നാലെ കുട്ടിയെ സൈനികര്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടി അച്ഛനെ വിളിച്ച് കരയാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർ പാക് റേഞ്ചേഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ രാത്രി പത്ത് മണി അടുത്തതോടെ അതിർത്തിയിൽ പാക് ഉദ്യോഗസ്ഥർ എത്തുകയും കുട്ടിയെ അവർക്ക് കൈമാറുകയുമായിരുന്നു. പിതാവിന്റെ സാന്നിദ്ധ്യത്തിൽ തന്നെയാണ് കുട്ടിയെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
Comments