കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനെതിരെ കേസ്. വള്ളിക്കുന്ന് സ്വദേശി എം മണികണ്ഠനെയാണ് (38) പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിക്കിടയാണ് ഇയാൾ 12 കാരിയെ പീഡനത്തിനിരയാക്കിയത്.
തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം സർവ്വകലാശാലയുടെ സ്ഥലത്ത് കൂടി. വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടികളിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നുവെന്നാണ് പരാതി.
ക്യാമ്പസിനകത്ത് കളിക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
സർവ്വകലാശാലയിൽ കരാർ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സർവ്വീസിൽനിന്നും പുറത്താക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കി.
Comments