ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദുയുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതികളായ മുഹമ്മദ് റിയാസ്, ഗൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ നാല് പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്. ജൂലൈ 12 വരെയാണ് ഇവർ കസ്റ്റഡിയിൽ തുടരുക.
ജൂൺ 28 ന് തയ്യൽക്കാരനായ കനയ്യ ലാലിനെയാണ് പ്രതികൾ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.തുടർന്ന് കൊലപാതകം ക്യാമറയിൽ പകർത്തുകയും വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിലായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ഇയാളെ കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രണ്ട് പേരെ കൂടി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. മൊഹ്സിൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പങ്കാളികളാണ്.
അതേസമയം പാകിസ്താൻ ആസ്ഥാനമായുള്ള സംഘമാണ് കൊലപാതകം നടത്താൻ പ്രതികളെ പ്രചോദിപ്പിച്ചതെന്ന് ഇന്റലിജന്റ്സ് വ്യക്തമാക്കുന്നു. നുപൂർ ശർമ്മനടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ വൻ ആക്രമണം നടത്താനാണ് പാകിസ്താൻ പ്രതികൾക്ക് നിർദ്ദേശം നൽകിയത്. സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവരാണ് പ്രതികൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നുത്.
Comments