തിരുവനന്തപുരം: പിസി ജോർജിനെതിരായ പീഡനക്കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചനയാണെന്നും സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ മറനീക്കി പുറത്തുവരികയാണ്. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണോ പോലീസിന് നടപടി സ്വീകരിക്കാൻ ബോധോദയം ഉണ്ടായതെന്ന് അവർ ചോദിച്ചു. ഇക്കാര്യത്തിൽ ഉന്നത പോലീസ് അധികാരികൾ മറുപടി പറയണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് പിസി ജോർജ്ജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. ലൈംഗിക താൽപര്യത്തോടെ കടന്ന് പിടിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.പിന്നാലെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Comments