മുംബൈ: മഹാരാഷ്ട്രയിൽ കരുത്ത് കാട്ടി ബിജെപിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും. 164 പേരുടെ പിന്തുണയുമായിട്ടാണ് എൻഡിഎ സ്ഥാനാർത്ഥി രാഹുൽ നർവേക്കർ വിജയിച്ചത്. 145 വോട്ടുകളാണ് രാഹുലിന് വിജയിക്കാൻ ആവശ്യമായിരുന്നത്. ഓപ്പൺ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
വോട്ടെടുപ്പിൽ സമാജ് വാദി പാർട്ടി വിട്ട് നിന്നു. വോട്ടെടുപ്പ് സമയത്ത് സമാജ് വാദി പാർട്ടി എംഎൽഎമാരായ അബു ആസ്മിയും റയീസ് ഷെയ്ഖും സീറ്റിൽ ഇരിക്കുകയായിരുന്നു. രാജൻ സാൽവിയായിരുന്നു മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥി.
അതേസമയം ശിവസേനയുടെ നിയമസഭാ കക്ഷി ഓഫീസ് പൂട്ടിയതായി ആദിത്യ താക്കറെ അറിയിച്ചു. ‘നിയമസഭയിലെ ശിവസേന നിയമസഭാ കക്ഷി ഓഫീസ് ഞങ്ങൾ അടച്ചുപൂട്ടി. ഓഫീസിന്റെ താക്കോൽ ഞങ്ങളുടെ പക്കലാണ്. ഞങ്ങളുടെ ചില എംഎൽഎമാരെ അവർ പൂട്ടിയിരുന്നു, കക്ഷി ഓഫീസ് പൂട്ടിയതിൽ എന്താണിത്ര വലിയ കാര്യം എന്നാണ് ആദിത്യ താക്കറെ ചോദിച്ചത്.
Comments