പത്തനംതിട്ട: ഗർഭിണിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാല കുറുന്താർ സ്വദേശി ജോതിഷിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്
വയറ്റിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അനിത ജൂണ്‍ 28-നായിരുന്നു മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു അനിത. എന്നാൽ അനിതയുടെ വയറ്റിലുണ്ടായ അണുബാധയും ഗർഭസ്ഥ ശിശു മരിച്ചതും ദുരൂഹത പടർത്തിയിരുന്നു. തുടർന്ന് അനിതയുടെ കുടുംബം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് ജോതിഷ് അറസ്റ്റിലായത്.
ഇയാൾ ഭ്രൂണഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. ഇതിനായി പല ദ്രാവകങ്ങളും ഭാര്യയ്ക്ക് നൽകിയിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഗർഭിണിയാണന്ന വിവരം മറച്ച് വെയ്ക്കാൻ അനിതയെ നിർബന്ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അനിതയുടെ വായിൽ തുണി തിരുകിയ ശേഷം നിരന്തരം മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനിതയുടെ മരണത്തിൽ ജോതിഷിന് പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തുകയും അറസ്റ്റിലാകുകയും ചെയ്തത്.
Comments