ദിസ്പൂർ : മോഷണക്കേസിൽ അറസ്റ്റിലായ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചു. അസമിലെ ബരാക്ക് താഴ് വരയിലാണ് സംഭവം. പ്രതികളായ കമ്രുൾ ഇസ്ലാമും ,അനോവർ ഹുസൈനുമാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ നിന്ന് ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് ഇവർക്ക് നേരെ വെടിയുതിർത്തത്.
കമ്രുൽ ഇസ്ലാം എന്ന ലക്കോയ് (35), അബുൽ ഹുസൈൻ ബർഭൂയ എന്ന അബു (26), അനോവർ ഹുസൈൻ ലാസ്കർ എന്ന അപു (23) എന്നിവരെ ശനിയാഴ്ചയാണ് പോലീസ് പിടികൂടിയത്. കാമ് രൂപ് മെട്രോപൊളീറ്റൻ ജില്ലയിലെ ജൊറാബാത്ത് മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ മേഘാലയ വഴി സിൽച്ചാറിലേക്ക് കൊണ്ടുപോകുന്നതിനിടെ കമ്രുൾ ഇസ്ലാമും ,അനോവർ ഹുസൈനും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിൽക്കാതിരുന്നതിനെ തുടർന്ന് പോലീസ് വെടിയുതിർക്കാൻ നിർബന്ധിതമാകുകയായിരുന്നു.
ഒരാളുടെ നെഞ്ചിലും അടിവയറ്റിലും മറ്റെയാളുടെമുതുകിലും വലതു തോളിലുമാണ് വെടിയേറ്റത്.പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ അടുത്തുള്ള കലൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. തുടർന്ന് ഡോക്ടർമാർ അവരെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments