ലക്നൗ: യുപിയിൽ ചരിത്രം കുറിച്ച് തുടർഭരണത്തിലേറിയ യോഗി സർക്കാരിന്റെ രണ്ടാം വരവിലും സംസ്ഥാനത്തെ ഗുണ്ടാ, മാഫിയ സംഘങ്ങൾക്കെതിരെ സ്വീകരിക്കുന്നത് കർശന നടപടി. മാർച്ച് 25 മുതൽ ജൂലൈ 1 വരെയുള്ള 100 ദിനങ്ങളിൽ 525 കേസുകളലായി 1,034 കുറ്റവാളികളാണ് പോലീസ് പിടിയിലായത്. ഏറ്റുമുട്ടലുകളിൽ 68 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടിയാണ് സർക്കാർ എടുക്കുന്നത്. മാർച്ച് 25 മുതൽ ജൂലൈ 1 വരെയുള്ള 100 ദിനങ്ങളിൽ 525 കേസുകളലായി 1,034 കുറ്റവാളികളാണ് പോലീസ് പിടിയിലായത്. ഏറ്റുമുട്ടലുകളിൽ 68 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
മീററ്റ് സോണിൽ 193 ഉം ആഗ്ര സോണിൽ 55 ഉം ലക്നൗ സോണിൽ 48 ഉം വരാണാസിയിൽ 36 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന തലത്തിൽ 50ഓളം മാഫിയ സംഘങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2022 മാർച്ച്-ജൂൺ മാസങ്ങളിലായി ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം 190 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ കണ്ടുകെട്ടി.
ഇതുവരെ 2,443ത്തോളം കുറ്റവാളികളെയും മാഫിയകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 17,169 കേസുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. 134 പേർ കോടതിയിൽ കീഴടങ്ങി. ദേശീയ സുരക്ഷ നിയമപ്രകാരം 36 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തണമെന്നത് ഒന്നാം ഒന്നാം യോഗി സർക്കാരിന്റെ പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു. കടുത്ത നിയമ നടപടികൾ വഴി സംസ്ഥാനത്തെ ക്രമ സമാധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ യോഗി ആദിത്യനാഥ് ഉയർത്തിക്കാട്ടിയതും യുപിയിലെ ക്രമസമാധാന നില മെച്ചപ്പെട്ടതായിരുന്നു. സ്ത്രീകൾക്ക് ഭയം കൂടാതെ റോഡിലിറങ്ങി നടക്കാനുളള സാഹചര്യം ഒരുക്കിയെന്നത് ഒന്നാം യുപി സർക്കാരിന്റെയും പോലീസിന്റെയും ഏറ്റവും മികച്ച നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി സൗജന്യ റേഷൻ വിതരണവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ മികച്ച നിക്ഷേപ പദ്ധതികൾ ആകർഷിക്കാനുളള നടപടികളും രണ്ടാം യോഗി സർക്കാരിന്റെ ജനപ്രീതി ഉയർത്തുകയാണ്.
Comments