കൊൽക്കത്ത : ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങൾ നിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ഇത് ബിജെപിയുടെ നാടകം മാത്രമാണെന്നും അവർ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവേയാണ് മമതയുടെ പ്രതികരണം.
‘ ഒന്നും സംഭവിച്ചിട്ടില്ല .തിരഞ്ഞെടുപ്പിന് മുമ്പ് 21പേർ മരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടന്ന സമയത്തായിരുന്നു ഇതെന്ന വിചിത്ര വാദവും മമത ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന തൃണമൂൽ അക്രമങ്ങളെ വെള്ള പൂശാനാണ് മമതയുടെ ഈ പ്രസ്താവന എന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെയും മമത ആരോപണങ്ങൾ ഉന്നയിച്ചു. ആക്രമണ സംഭവങ്ങളെ പറ്റി ചോദിക്കേണ്ടത് കേന്ദ്രത്തോടും ബിജെപി നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷനോടും ആണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിന് ശേഷവും ത്രിപുരയിൽ അക്രമണങ്ങൾ ഉണ്ടാവുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു . ആ സംഭവങ്ങളെ പറ്റി ആരും ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് അവർ ചോദിച്ചത്.
അതേസമയം ബംഗാളിൽ തിരഞ്ഞെടുപ്പിന് മമ്പും അതിന് ശേഷവും ബിജെപി പ്രവർത്തകൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു.അക്രമികൾ വീടുകളിൽ കയറി പ്രവർത്തകരെ മർദ്ദിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. കേന്ദ്രമന്ത്രിമാർ അടക്കമുളള ബിജെപി നേതാക്കളെ മമതയുടെ പാർട്ടിയുടെ ഗുണ്ടകൾ പലയിടത്ത് വെച്ചും ആക്രമിച്ചു. ഈ സംഭവങ്ങൾ മറച്ചുവെച്ചാണ് ബിജെപിക്കെതിരെ മമത ആരോപണങ്ങൾ ഉന്നയിച്ചത്.
Comments