പറ്റ്ന : അഞ്ചു വയസുകാരന് നേരെ അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. പറ്റ്നയിലെ ഒരു ട്യൂഷൻ സെന്ററിലാണ് സംഭവം . ചോട്ടു എന്ന അദ്ധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരം പുറംലോകം അറിയുന്നത്.
അടിയുടെ വേദന കൊണ്ട് കരയുന്ന കുട്ടിയെ ദൃശ്യത്തിൽ കണാൻ സാധിക്കും . ആദ്യം ഒരു വടി കൊണ്ടാണ് ഇയാൾ കുട്ടിയെ അടിക്കുന്നത് . അടിയുടെ ശക്തിയിൽ ഇത് ഒടിഞ്ഞുപോയതോടെ രണ്ട് കഷണവും ചേർത്ത് വെച്ചാണ് മർദ്ദിച്ചത്. കൂടാതെ കുട്ടിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്.
നിർത്താതെ കരയുന്ന കുട്ടിയെ ഇയാൾ തുടർച്ചയായി മർദ്ദിക്കുകയാണ് ചെയ്യുന്നത് . അതേസമയം അദ്ധ്യാപകന്റെ ഈ പ്രവർത്തിയിൽ ഭയന്ന് മറ്റുകുട്ടികൾ മാറി നിൽക്കുകയായാരുന്നു. സമീപവാസിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
ഈ അദ്ധ്യാപകന്റെ പേര് ചോട്ടു എന്ന് ആണെന്നും. ഇയാൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നും. അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും ട്യൂഷൻ സെന്റർ ഉടമ അമർകാന്ത്് പറഞ്ഞു . സംഭത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments