കൊൽക്കത്ത : വിഖ്യാത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (93)അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിരുന്നു അന്ത്യം.
ഇടത്തരം കുടുംബങ്ങളുടെ ജീവിതത്തെയും പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള നിവവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അലോർ പിപാസ’ എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുൺ മജുംദാർ സിനിമയിലേക്കെത്തുന്നത്. കാഞ്ചർ സ്വർഗോ, നിമന്ത്രൻ, ഗാനദേവത, ആരണ്യ അമർ എന്നീ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കി.
കൂടാതെ ഏഴ് ബി എഫ്, ജെ എ അവാർഡുകൾ, അഞ്ച് ഫിലിംഫെയർ അവാർഡുകൾ, ഒരു ആനന്ദലോക് അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് 1990ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.സ്മൃതി തുകു ധക് (1960), പലതക് (1963), കുഹേലി (1971), ശ്രീമാൻ പ്രിത്വിരാജ് (1972), ബാലികാ ബദ്ധു (1976), ദദാർ കിർത്തി (1980) എന്നീ സിനിമകൾ ബംഗാളി പ്രേക്ഷകർ ഇന്നും ആസ്വദിക്കുന്നവയാണ്.
1931 ജനുവരി എട്ടിന് ബ്രിടിഷ് ഇൻഡ്യയിലെ ബംഗാൾ പ്രസിഡൻസിയിൽ ജനിച്ച മജുംദാറിന്റെ പിതാവ് ബീരേന്ദ്രനാഥ് മജുംദാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.
Comments