പിണറായി വിജയനെ തനിക്കറിയാവുന്ന പോലെ മറ്റാർക്കും അറിയില്ലെന്ന് കെ.സുധാകരൻ. വാടിക്കൽ രാമകൃഷ്ണനെ കൈക്കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ വ്യക്തിയാണ് പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരാണ് പിണറായി വിജയനെന്ന് കെ.സുധാകരൻ പറഞ്ഞു. വെട്ടേറ്റ് പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത പിണറായി വിജയനെ പോലെ മൃഗീയതയുളള മറ്റൊരു രാഷ്‌ട്രീയ നേതാവും കേരളത്തിലില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി ബാബുവിന്റെ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ സെൻട്രൽ ജയിലിൽ കിടക്കേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.സുധാകരൻ പറഞ്ഞു. പിണറായിയെ പോലെ ഒരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു സങ്കടമുണ്ട്.
പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർ ഭരണം അധിക കാലം മുന്നോട്ട് പോകില്ലെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഗ്ലോറിഫൈഡ് കൊടി സുനി മാത്രമാണ് പിണറായി വിജയൻ. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവ്വം ക്രൂര ജന്മങ്ങളിൽ ഒന്ന്. അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് പിണറായി വിജയന് മുകളിലെന്നും രാജ്യദ്രോഹ കുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിനോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
Comments