കോയമ്പത്തൂർ: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് എൽടിടി ഇ സ്ഥാപകൻ പ്രഭാകരന്റെ ഛായാചിത്രം സമ്മാനിച്ച സംഭവം വിവാദത്തിൽ. പേരറിവാളനെ ആദരിക്കുന്നതിനായി കോയമ്പത്തൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രഭാകരന്റെ ഛായാചിത്രം സമ്മാനമായി നൽകിയത്.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയായ എൽടിടി ഇ സ്ഥാപകന്റെ ഛായാചിത്രം സമ്മാനിച്ചതിൽ നിരവധി പേരാണ് അമർഷം രേഖപ്പെടുത്തിയത്. പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ സാന്നിധ്യത്തിലാണ് പ്രഭാകരന്റെ നേതാവ് എന്നെഴുതിയ ചിത്രം സമ്മാനമായി നൽകിയത്.
അടുത്തിടെയാണ് പേരറിവാളൻ ജയിൽമോചിതനായത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു മോചനം. കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ എൽടിടിഇ അംഗത്തിന് ബാറ്ററി വാങ്ങി നൽകിയെന്നാണ് പേരറിവാളനെതിരെയുള്ള ആരോപണം. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചത് ഈ ബാറ്ററികളായിരുന്നുവെന്നാണ് പറയുന്നത്.
Comments