ജയ്പൂർ : ഉദയ്പൂരിൽ തയ്യൽക്കാരനായ യുവാവിനെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് രണ്ട് യുവാക്കൾ. പ്രഹ്ലാദ് സിംഗ്, ശക്തി സിംഗ് എന്ന യുവാക്കളാണ് പോലീസിനെ സഹായിച്ചത്. ഇവർ ഇസ്ലാമിക ഭീകരരായ റിയാസ് മുഹമ്മദിനെയും, ഗൗസ് മുഹമ്മദിനെയും പിന്തുടരുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം റിയാസും ഗൗസും 2611 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാൻ പോലീസ് പ്രദേശ വാസികളായ ഈ യുവാക്കളുടെ സഹായം തേടി . തുടർന്ന് കൊലനടത്തിയ ഇസ്ലാമിക ഭീകരർ ഉദയ്പൂർ വിട്ടതായി യുവാക്കൾക്ക് വിവരം ലഭിച്ചു.
ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ 611 ആണെന്നും ബ്ലാക്ക് പാഷൻ പ്രോ ആണെന്നും യുവാക്കളെ പോലീസ് അറിയിച്ചു.
ഇതോടെ യുവാക്കൾ ക്രോസിംഗിൽ കാത്ത് നിന്നു. നിമിഷങ്ങൾക്കകം റിയാസും ഗൗസും ഇതുവഴി കടന്നു പോയി. തുടർന്ന് ഇരുവരും ചേർന്ന് കൊലനടത്തിയവരെ പിന്തുടരുകയായിരുന്നു.
ഈ സമയം ഇസ്ലാമിക ഭീകരരുടെ നീക്കങ്ങൾ യുവാക്കൾ പോലീസിന് യഥാസമയം കൈമാറിയിരുന്നു. അതേസമയം യുവാക്കളുടെ നീക്കത്തിൽ സംശയം തോന്നിയ ഇവർ തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒടുവിൽ പോലീസ് നടത്തിയ സമയോചിതമായ നീക്കത്തിലുടെ ഇവരെ പിടികൂടുകയായിരുന്നു.
Comments