ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നിയമ വിദ്യാർത്ഥിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി അഴുക്കുചാലിൽ തള്ളി. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. യാഷ് റൊസ്താഗിയയാണ് കൊല്ലപ്പെട്ടത്. മീററ്റ് സ്വദേശികളായ അലിജാൻ എന്ന ഷാവേജ്,ഇമ്രാൻ,സൽമാൻ,അലി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 27 മുതൽ യാഷ് റൊസ്താഗിയെ കാണാനില്ലായിരുന്നു. മുഖ്യപ്രതിയായ ഷാവേജിനെ സന്ദർശിക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ട യാഷ് തിരിച്ചെത്താതെ ആവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് 250 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടാനായത്.
സ്വവർഗാനുരാഗികൾക്കു വേണ്ടിയുള്ള ഡേറ്റിംഗ് ആപ്പിലൂടെയാണ് യാഷും മുഖ്യപ്രതി ഷാവേജും പരിചയപ്പെടുന്നത്. പിന്നീട് ഷാവേജിന്റെ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പ്രതികളും സ്വവർഗാനുരാഗികളായിരുന്നു. ഇത് പുറത്ത് പറയുമെന്ന് യാഷ് ഭീഷണിപ്പെടുത്തിയപ്പോൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയായിരുന്നു കൊലപാതകമെന്നാണ് വിവരം.
Comments