തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജ്ജിനെതിരെ വീണ്ടും കേസെടുത്ത് പേലീസ്. വനിതാ മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്. സോളാര്‍ കേസ് പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസിന് പിന്നാലെയാണ് പുതിയ കേസ്.
സോളാര്‍ കേസിലെ പ്രതി നൽകിയ പീഡന കേസിൽ അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്ന പിസി ജോർജ്ജിനെ മാദ്ധ്യമങ്ങൾ വളഞ്ഞിരുന്നു. ഇതിനിടയിൽ പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന് മാദ്ധ്യമ പ്രവർത്തക ചോദിച്ചിരുന്നു. അവരുടെ അല്ലാതെ നിങ്ങലുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ചോദിച്ചതാണ് കേസിന് ആസ്പദമായ സംഭവം.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പി.സി ജോര്‍ജ് പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തു. അതേസമയം സർക്കാരിനെ ചോദ്യം ചെയ്തതിന് പിസി ജോർജ്ജിനെ നിരന്തരം കേസിൽ കുടുക്കുകയാണ് ഭരണകൂടം എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments