മുംബൈ: മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ 855.7 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ ജൂലൈയിലെ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 594 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. ഏകദേശം 70 ശതമാനത്തോളം മഴ നിലവിൽ പെയ്ത് കഴിഞ്ഞു.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഗതാഗതം പലയിടത്തും തടസപ്പെട്ടു.ഇന്നും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നിലവിലെ സാഹചര്യം ഒരാഴ്ച കൂടി നീണ്ട് നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മുംബൈയ്ക്ക് സമീപമുള്ള ദഹിസാർ പ്രദേശത്തെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചു. ഏഴ് പേരടങ്ങുന്ന വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. വ്യവസായാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന 545 കോടി ലിറ്റർ സംഭരണശേഷിയുള്ള പോവായ് തടാകം കരകവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കവിഞ്ഞൊഴുകിയിരുന്നു.
Comments