അമരാവതി : ആന്ധ്രാ പ്രദേശിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി ഭരണപക്ഷ എംഎൽഎ. വൈഎസ്ആർ കോൺഗ്രസ് എംഎൽഎ കൊട്ടംറെഡ്ഡി ശ്രീധർ റെഡ്ഡിയാണ് അഴുക്കുചാലിൽ ഇറങ്ങിയിരുന്ന് പ്രതിഷേധിച്ചത്. തന്റെ ഉത്തരവ് പാലിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി എംഎൽഎ രംഗത്തെത്തിയത്.
നെല്ലൂരിലെ ഉമ്മരെഡ്ഡിഡിഗുണ്ടയിലുള്ള അഴുക്കുചാലിൽ ഇറങ്ങിയിരുന്നാണ് നേതാവിന്റെ പ്രതിഷേധം. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അഴുക്കുചാലിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ എംഎൽഎയെ സമീപിച്ചിരുന്നു. തുടർന്ന് അഴുക്കുചാൽ നന്നാക്കാൻ എംഎൽഎ ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് വൈകിക്കുകയായിരുന്നു. 10 വർഷത്തോളമായി റെയിൽവേ ഉദ്യോഗസ്ഥരും സിവിൽ ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ അവഗണിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു.
#WATCH | Andhra Pradesh: YSRCP MLA from Nellore, Kotamreddy Sridhar Reddy sat beside an overflowing drain in Umma Reddy Gunta,with his legs dipped in it, as a mark of protest y'day
He said that despite requesting the officials several times to clean it, they didn't listen to him pic.twitter.com/OAhgGcPlzI
— ANI (@ANI) July 6, 2022
റെയിൽവേ ട്രാക്കിനോട് ചേർന്നാണ് ഈ അഴുക്കുചാൽ. ഓടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും കൊതുക് ശല്യവും കാരണം പ്രദേശവാസികൾ കടുത്ത ബുദ്ധിമുട്ടിലാണ്. പ്രദേശത്തെ ജനങ്ങളോട് ഉത്തരം പറയാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും റെഡ്ഡി പറഞ്ഞു.
എംഎൽഎ പ്രതിഷേധിക്കുന്ന വിവരമറിഞ്ഞ റെയിൽവേ, സിവിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം നിയമസഭാംഗവുമായി ചർച്ച ചെയ്യുകയും പത്ത് ദിവസത്തിനകം പരിഹരിക്കാമെന്നും ഉറപ്പ് നൽകി. ജോലി പൂർത്തിയാക്കാൻ കൃത്യമായ സമയപരിധി രേഖാമൂലം കാണിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ ഇത് വൃത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ, താൻ വീണ്ടും വന്ന് ഓടയിൽ ഇരിക്കുമെന്നാണ് എംഎൽഎ പറയുന്നത്.
Comments