പാലക്കാട്: ഒളിമ്പ്യൻ പിടി ഉഷ റെയിൽവേയിൽ നിന്ന് വിരമിച്ചു. രണ്ട് വർഷത്തൈ സേവനം കൂടി ബാക്കിയുള്ളപ്പോഴാണ് വിആർഎസ് എടുത്ത് വിരമിച്ചത്. ഇന്നലെ പാലക്കാട് ഡിവിഷണൽ ഓഫീസിൽ പിടി ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു. ഡിആർഎം തൃലോക് കോത്താരി ഉപഹാരം നൽകിയാണ് പിടി ഉഷയ്ക്ക് യാത്രയയപ്പ് നൽകിയത്. 1986 ലാണ് താരം റെയിൽവേയിൽ നിയമിതയായത്.
ഇന്നലെയാണ് പിടി ഉഷയെ ബിജെപി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പിടി ഉഷയെന്ന് പറഞ്ഞ് ഉഷയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചിരുന്നു.
ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്ലറ്റുകളെ സംഭാവന ചെയ്യാൻ കഴിഞ്ഞ വർഷങ്ങളിൽ അവർ നടത്തുന്ന പ്രയത്നങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നതാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
രാഷ്ട്രീയ-സാംസ്ക്കാരിക-കലാരംഗത്തുള്ള നിരവധി പേരാണ് പിടി ഉഷയുടെ രാജ്യസഭാ പ്രവേശനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments