തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസിൽ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും
അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും വീണ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന കൂട്ടിച്ചേർത്തു. എച്ച്ആർഡിഎസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കമ്പനിയിലെ പെൺകുട്ടികളെ ബുദ്ധിമുട്ടിച്ചു. തന്നെ നിലനിർത്താൻ കമ്പനി പരമാവധി ശ്രമിച്ചുവെന്നും സ്വപ്ന പറഞ്ഞു.
നിരന്തരം കേസിൽപ്പെടുത്തി നടുറോഡിലിറക്കിയെന്നും തന്റെ അന്നം മുട്ടിച്ച് വയറ്റത്തടിച്ചപ്പോൾ മുഖ്യമന്ത്രിയ്ക്ക് തൃപ്തിയായോ എന്നും മകളോടുള്ള കരുതൽ എല്ലാ പെൺകുട്ടികളോടും വേണമെന്നും സ്വപ്ന പറഞ്ഞു. തെരുവിലിറക്കിവിട്ടാലും ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ വന്നാലും സത്യം പുറത്ത് വിടാൻ ജീവനുള്ളവരെ പോരാടുമെന്ന് സ്വപ്ന പറഞ്ഞു.
Comments